മൊഗാദിശു: സൊമാലിയയിൽ അമേരിക്ക നടത്തിയ വ്യോക്രമണത്തിൽ ഐ.എസ് നേതാക്കൾ കൊല്ലപ്പെട്ടു.സൊമാലിയയുടെ അർധ സ്വയംഭര ണമേഖലയായ പുൻ്റ്ലാൻഡിൽ ആണ് വ്യോക്രമണം നടത്തിയത്.. യു.എ സ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നായിരുന്നു ആക്രമണം.
രാത്രിയായതിനാൽ എത്രപേർ ആക്രമണത്തിൽ കൊല്ലപ്പെ ട്ടെന്ന കാര്യം വ്യക്തമല്ലെന്ന് പുന്റ്റ്ലാൻഡ് ഇൻ ഫർമേഷൻ മന്ത്രി മുഹമ്മദ് ഐദിദ് ദിരിർ പറഞ്ഞു.സോമാലിയയുടെ വടക്കൻ മേഖലയിലാണ് പുന്റലാൻഡ്. ഇവിടത്തെ ഗോലിസ് പർവതനിരകളിൽ ഐ.എസിന് ശക്തമായ സാന്നിധ്യമുണ്ടെ ന്നാണ് സൂചന.
പുൻ്റ്ലാൻഡ് സുരക്ഷ സേന കഴിഞ്ഞ ഡിസംബർ മുതൽ ഐ.എസിനെതിരെ നീക്കം നടത്തുന്നുണ്ട്.യു.എസിനും സഖ്യകക്ഷികൾക്കും ഭീഷണിയാ യിരുന്നവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട തെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ പറഞ്ഞു. സാ ധാരണക്കാരെ ഉപദ്രവിക്കാതെ നിരവധി ഭീകര രെ കൊല്ലുകയും അവർ ഒളിച്ചിരുന്ന ഗുഹകൾ തകർക്കുകയും ചെയ്‌തതായും ട്രംപ് അവകാശ പ്പെട്ടു. അതേസമയം, ഭീകരതക്കെതിരായ പോ രാട്ടത്തിന് അചഞ്ചലമായ പിന്തുണ നൽകിയ ട്രംപിന് സോമാലിയൻ പ്രസിഡന്റ് ഹസൻ ശൈ ഖ് മുഹമ്മദ് നന്ദി പറഞ്ഞു.