Saturday, February 22, 2025

HomeMain Storyയുഎസ് എയ്ഡ് നിര്‍ത്തിവെക്കുന്നത് ആഗോള തലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് യു.എന്‍

യുഎസ് എയ്ഡ് നിര്‍ത്തിവെക്കുന്നത് ആഗോള തലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് യു.എന്‍

spot_img
spot_img

ന്യൂയോര്‍ക്ക് : യുഎസ് എയ്ഡ് നിര്‍ത്തിവെയ്ക്കാനുള്ള അമേരിക്കന്‍ തീരുമാനം ആഫ്രിക്കയില്‍ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു യുഎന്‍ മുന്നറിയിപ്പ്.വിദേശ ധനസഹായം നിര്‍ത്തിവയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നല്‍കുന്ന രാജ്യമാണു യുഎസ്.

യുഎന്നിനു മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിക്കുന്നത്.ട്രംപ് ഭരണകൂടം യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്നു മാസത്തേക്കു മരവിപ്പിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തില്‍ വലിയ പ്രത്യാഘാതുണ്ടാക്കുമെന്നുമാണ് യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയാനിമ പറയുന്നത്

.’എയ്ഡ്സ് ദുരിതാശ്വാസ ധനസഹായത്തിന്റെ മൃഗീയ ഭാഗമാണ് ഇല്ലാതായത്. ഈ തുക ലഭിക്കാതിരുന്നാല്‍, ചികിത്സ കിട്ടാതെയും മറ്റും ഒട്ടേറെ ആളുകള്‍ മരിക്കും.’ – ബയാനിമ ആശങ്കപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ ജോലികളും 90 ദിവസത്തേക്കു നിര്‍ത്തിവയ്ക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. ഈ പദ്ധതി പ്രകാരമുള്ള മരുന്നുകള്‍ക്കു പിന്നീടു യുഎസ് ഇളവ് നല്‍കി.ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്സ് റിസര്‍ചിന്‍ വിശകലനം അനുസരിച്ച്, യുഎസിന്റെ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്‌ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരെയുമാണ് ബാധിക്കുക. 5 വര്‍ഷത്തിനുള്ളില്‍ മരണങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ച് 6.3 ദശലക്ഷം ആകുമെന്നു യുഎന്‍ എയ്ഡ്സിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ബയനിമ പറയുന്നു. ഇതേ കാലയളവില്‍ പുതിയ രോഗബാധിതര്‍ 8.7 ദശലക്ഷമായി വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.പല ആഫ്രിക്കന്‍ രാജ്യങ്ങളും വലിയ കടബാധ്യതകളാല്‍ വലയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments