Sunday, February 23, 2025

HomeMain Storyഇന്ത്യയുടെ  വ്യാപാര നയങ്ങളെ  വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്

ഇന്ത്യയുടെ  വ്യാപാര നയങ്ങളെ  വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്

spot_img
spot_img

വാഷിംഗ്ടണ്‍: ഇന്ത്യ അമേരിക്കയെ നന്നായി മുതലടെുക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ്  അമേരിക്കയില്‍ നിന്ന്് ഇന്ത്യയ്ക്ക് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ ലഭിക്കുന്നുണ്ടെന്നു പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നു കുറ്റപ്പെടുത്തിയ ട്രംപ് .അമേരിക്ക എന്തെങ്കിലും ഉത്പന്നം ഇന്ത്യയിലേക്ക് വില്ക്കാന്‍ ശ്രമിച്ചാല്‍  അവര്‍ 200 ശതമാനം താരിഫ് ചുമത്തുന്നായും ട്രംപ് ആരോപിച്ചു. ു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നത് തുടരുമ്പോഴാണ്, ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ധനസഹായം നല്‍കിയിരുന്നത് അനാവശ്യമായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സഹായിക്കുന്നതിന് യുഎസ് എന്തിനാണ് 18 മില്യണ്‍ ഡോളര്‍ സഹായം നല്‍കുന്നതെന്ന് ട്രംപ് ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments