ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിച്ചു.വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് സര്‍വിസുകള്‍ പുനരാരംഭിച്ചിരിക്കുന്നത്.
യു.എസ്, ഇറാഖ്, തുർക്കി, തായ്‍ലാൻഡ്, മലേഷ്യ, മൗറീഷ്യസ് ഉൾപ്പടെ 40 രാജ്യങ്ങളിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിലേക്ക് സർവിസ് നടത്തും. വേനൽക്കാല ഷെഡ്യൂളിന് കീഴിലാണ് ഞായറാഴ്ച മുതൽ ഒക്ടോബർ 29 വരെ പതിവ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകിയത്.