തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെരുമഴ. മിക്ക സ്ഥലങ്ങളിലും പുലർച്ചെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. തീരമേഖലകളിൽ കടലാക്രമണവും രൂക്ഷമായി.
.. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദങ്ങള്‍ മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറുമോ എന്നതാണ് നിർണായകം. . ചുഴലിക്കാറ്റായി മാറിയാല്‍ റിമാല്‍ എന്നപേരിലാവും അറിയപ്പെടുക. നിലവിവല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം ഞായറാഴ്ച്ചയോടെ അതിതീവ്ര ന്യൂനമര്‍ദമായി ഒഡീഷാ തീരത്തെത്താനാണ് സാധ്യത.
തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴ മൂലം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത നാശനഷ്ടമാണ ഉണ്ടായിട്ടുള്ളത്.മലയോര പ്രദേശങ്ങളില്‍ ജാഗ്രത തുടരുകയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ജനങ്ങള്‍ ജാഗ്രത പാലക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ മൂന്നു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ( യല്ലോ അലേര്‍ട്ട) സാധ്യതയും പ്രവചിച്ചിട്ടുണ്ട്.. അധികം വൈകാതെ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്നും നിലവിവല്‍ പെയ്യുന്ന മഴ വേനല്‍ മഴയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.