Tuesday, June 3, 2025

HomeNewsKeralaറിയാദ് ജയിലില്‍ കഴിയുന്നഅബ്ദുള്‍ റഹീം പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം

റിയാദ് ജയിലില്‍ കഴിയുന്നഅബ്ദുള്‍ റഹീം പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം

spot_img
spot_img

റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഫായിസ് കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം ജയിലില്‍ നിന്നു  പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. കേസില്‍  20 വര്‍ഷം തടവ് ശിക്ഷയെന്ന നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായത്. പൊതുഅവകാശ  പ്രകാരം 20 വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയില്‍  നടന്ന സിറ്റിംഗിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും.

റിയാദിലെ ഇസ്‌കാന്‍ ജയിലിലാണ് 19 വര്‍ഷമായി റഹാം തടവിലുള്ളത്.  ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിംഗ് യതാര്‍ഥ  കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് പറഞ്ഞാണ കേസ് മാറ്റിവെച്ചത്.

സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ്  34 കോടി ഇന്ത്യന്‍ രൂപ ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത് . എന്നാല്‍ പബ്ലിക് റൈറ്റ്  പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം നീളാന്‍ ഇടയാക്കിയത്.   ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒന്‍പത്  മാസത്തിനിടെ 13 സിറ്റിംഗാണ് നടന്നത്. . 2006 ലാണ്  അനസ് അല്‍ ഫായിസിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട്  അബ്ദുള്‍ റഹീം അറസ്റ്റിലാകുന്നത ഈ കേസില്‍  2012ലാണ് വധശിക്ഷ വിധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments