വാഷിംഗ്ടൺ: യുക്രയിനും റഷ്യയും തമ്മിൽ വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി.ഉണ്ടാക്കുന്നതിനിടെ യുക്രയിനിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്‌നിൽ റഷ്യ നടത്തിയ ബോംബാക്രമണം തനിക്ക് ആശ്ചര്യവും നിരാശയുമാണ് നൽകിയതെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ്റ് വൊളോഡിമിർ സെലെൻസ്കിയും ശാഠ്യക്കാരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിനിടെ, ഇസ്‌തംബൂളിൽ നടത്താൻ പോകുന്നവെടിനിർത്തൽ ചർച്ചയിൽ റഷ്യയും യുക്രെയ്നും ശക്‌തമായ പ്രതിനിധി സംഘത്തെ അയക്കേണ്ടത് പ്രധാനമാണെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാൻ വെടിനിർത്തൽ ആവശ്യമാണെന്ന് തയ്യിപ് എർദൊഗാനുമായുള്ള ഫോൺ സംഭാഷണത്തിൽ വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ജനങ്ങളെ കൊല്ലുന്നത് അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.