ഹോങ്കോംഗ്: ചൈനയുടെ നേതൃത്വത്തിൽ പുതിയ രാജ്യാന്തര കൂട്ടായ്മ നിലവിൽ വന്നു. അമേരിക്കൻ .ട്രംപിന്റെ തിരിച്ചടി തീരുവ പ്രഖ്യാപനത്തിനു പിന്നാലെയുളള റെചൈനയുടെ ഈ നീക്കം ഏറെ ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരി ക്കാനായാണ് ഈ കൂട്ടായ്മ എന്നാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്.പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ 30ലേറെ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഇൻ്റർനാഷനൽ ഓ ർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന കൂ ട്ടായ്മയുടെ ആദ്യ കൺവെൻഷൻ ഹോങ്കോoഗിൽ നടന്നു. 50ഓളം രാജ്യങ്ങളുടെ പ്രതിനിധിക ളും യു.എൻ അടക്കമുള്ള 20ഓളം ആഗോള സം ഘടനകളും കൺവെൻഷനിൽ പങ്കെടുത്തു.
യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ താ രിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്രതലത്തിൽ ചൈനയുടെ സ്വാധീനം ശക്തമാകുന്നു എന്ന സൂചന നൽകുന്നതാണ് പുതിയ കൂട്ടായ്മ. പര സ്പര ധാരണയുടെയും സമവായത്തിന്റെയും മ നോഭാവത്തോടെ ഭിന്നത പരിഹരിക്കണമെന്ന് ചൈന വളരെക്കാലമായി വാദിച്ചുവരുന്നതായി ചൈനീസ് വി ദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. നിങ്ങൾ തോറ്റു, ഞാൻ ജയിച്ചു എന്ന മനോഭാവത്തെ മ റികടക്കാൻ കൂട്ടായ്‌മ സഹായിക്കും.
അന്താരാഷ്ട്ര തർക്കങ്ങൾക്ക് സൗഹാർദപരമാ യി പരിഹാരം കണ്ടെത്തുന്നതിനും ആഗോള ബ ന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്‌മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടായ്മയുടെ പ്രവർ ത്തനം ഈ വർഷം അവസാനം തുടങ്ങുമെന്ന് ഹോങ്കോംഗ് നേതാവ് ജോൺ ലീ പറഞ്ഞു.