Sunday, June 1, 2025

HomeMain Storyഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം: വത്തിക്കാന്‍ സ്ഥാനപതി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം: വത്തിക്കാന്‍ സ്ഥാനപതി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

spot_img
spot_img

വത്തിക്കാന്‍ സിറ്റി: ഓരോ ദിവസം പിന്നിടുമ്പോള്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പായുടെ നിര്‍ദേശത്തെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള വത്തിക്കാന്റെ ആശങ്ക പ്രകടിപ്പിക്കാനും, സംഭാഷണത്തിനും, ചര്‍ച്ചകള്‍ക്കും, സമാധാനത്തിനും വേണ്ടി അഭ്യര്‍ത്ഥനകള്‍ നടത്തുന്നതിനുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണിലായിരുന്നു ചര്‍ച്ച നടത്തിയത്. വത്തിക്കാന്‍ മാധ്യമ വക്താവ് മത്തേയോ ബ്രൂണി യാണ് ഇതിനെക്കുറിച്ചുള്ള സ്ഥിരീകരണം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ശുഭകരമാകട്ടെയെന്ന് കര്‍ദിനാള്‍ ആശംസിച്ചു. എന്നാല്‍ അതേസമയം, നിലവിലുള്ള സാഹചര്യങ്ങളിന്മേല്‍ വത്തിക്കാന്‍ ഏറെ ഉത്ക്കണ്ഠയിലാണെന്ന യാഥാര്‍ഥ്യവും കര്‍ദിനാള്‍ പരോളിന്‍ പങ്കുവച്ചു. ജൂലൈ 31 ന് ടെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തിന് മറുപടിയായി ഇറാന്‍ ഇസ്രായേലില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ്, കര്‍ദിനാള്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി മുന്‍പോട്ടു വന്നത്.

കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സിസ് പാപ്പായും മധ്യ പൂര്‍വേഷ്യയില്‍ നിലവിലിരിക്കുന്ന സാഹചര്യങ്ങളെ ക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചിരുന്നു. ഈ രാജ്യങ്ങളുടെ സ്ഥിരതയെ അപകടപ്പെടുത്തുന്ന ആക്രമണം ഒഴിവാക്കാന്‍ മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ആഹ്വാനങ്ങള്‍ വന്നിട്ടുണ്ട്. ‘സമാധാനത്തിനായുള്ള ആത്മാര്‍ത്ഥമായ അന്വേഷണം തര്‍ക്കങ്ങളെ ഇല്ലാതാക്കുമെന്നും, സ്‌നേഹം വിദ്വേഷത്തെ മറികടക്കുമെന്നും, പ്രതികാരം ക്ഷമയാല്‍ നിരായുധമാക്കപ്പെടുമെന്നും അതിനായി താന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ്’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments