തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ പൂർത്തിയാക്കി കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടവും ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസും സ്ഥാനാർഥികളായേക്കുമെന്നാണ് വ്യക്തമായ സൂചന.
തൃക്കാക്കര, പുതുപ്പള്ളി മോഡലിൽ ഇന്ന് രാത്രിയോടെ പ്രഖ്യാപനമുണ്ടായേക്കും. വിജയ സാധ്യത പരിഗണിച്ചാണ് സ്‌ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സർവേ ഏജൻസിയുടെ സർവേയും നിർണായകമായി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാവും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. മുൻ പാലക്കാട് എംഎൽഎ. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ചേലക്കരയിൽ കോൺഗ്രസ് അവസരം നൽകിയേക്കും.