Wednesday, May 28, 2025

HomeMain Storyമോഡലുകളുടെ മരണം: പോലീസ് അന്വേഷിക്കുന്ന പ്രതികള്‍ മുങ്ങി

മോഡലുകളുടെ മരണം: പോലീസ് അന്വേഷിക്കുന്ന പ്രതികള്‍ മുങ്ങി

spot_img
spot_img

കൊച്ചി : മുന്‍ മിസ് കേരള ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പോലീസ് അന്വേഷിക്കുന്ന പ്രതികള്‍ മുങ്ങിയതായി പോലീസ്,

സൈജു നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസുള്ളത്. ഇയാളുടെ മൊബൈലില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.

അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളില്‍ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്.

കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയില്‍ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാര്‍ട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാര്‍ട്ടികള്‍ക്കു ചുക്കാന്‍ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇവയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും.

കൊച്ചിയില്‍ പപ്പടവട ഹോട്ടല്‍ നടത്തിയിരുന്ന മിനു പോള്‍, ഭര്‍ത്താവ് അമല്‍ പപ്പടവട തുടങ്ങിയവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവര്‍ വന്‍ തോതില്‍ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും.

നേരത്തേ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ മിനു പോസ്റ്റിട്ടിരുന്നു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണ് വിഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങള്‍ പൊലീസിനു ലഭിക്കുന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വിവരങ്ങള്‍ പരാമര്‍ശിക്കുന്നതും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വരും ദിവസങ്ങളില്‍, ചുമതലയുള്ള എസ്എച്ച്ഒമാര്‍ ചോദ്യം ചെയ്യും.

സൈജുവിന്റെ സുഹൃത്തുക്കളെന്നു പറയുന്നവര്‍ ആരൊക്കെയാണെന്നു തിരിച്ചറിയാനാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. പേരും മറ്റു വിവരങ്ങളും ലഭിച്ച 17 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments