Tuesday, March 18, 2025

HomeNewsKeralaകളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് 25,000 രൂപ എടുത്ത ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും സഹായിയും...

കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് 25,000 രൂപ എടുത്ത ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും സഹായിയും അറസ്റ്റിൽ

spot_img
spot_img

ആലപ്പുഴ: വഴിയിൽ കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് പണം എടുത്ത ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാലിൽ സുജന്യ ഗോപി (42), ഇവരുടെ സഹായി കല്ലിശേരി ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്‍റെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് നടപടിയെടുത്തത്.

മാർച്ച് 14ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി മടങ്ങുന്നതിനിടെയാണ് വിനോദിന്‍റെ എടിഎം കാർഡ് ഉൾപ്പെടെയുള്ള പഴ്സ് നഷ്ടപ്പെട്ടത്. എടിഎം കാർഡിനൊപ്പം പിൻ നമ്പറും എഴുതി സൂക്ഷിച്ചിരുന്നു. വഴിയിൽ നിന്ന് പഴ്സ് ലഭിച്ച സലീഷ് അക്കാര്യം സുജന്യയെ അറിയിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഇരുവരും ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്നായി 25,000 രൂപ പിൻവലിച്ചു. പിന്നീട് കാർഡ് കല്ലിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം ഉപേക്ഷിച്ചു.

പണം പിൻവലിച്ചതായി അറിയിച്ചുള്ള സന്ദേശം മൊബൈലിൽ ലഭിച്ചതിനു പിന്നാലെയാണ് വിനോദ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സലിഷും സുജന്യയുമാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഭർത്താവ് ഗോപിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് സുജന്യ തിരുവൻവണ്ടൂർ വാർഡിലെ അംഗമായി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments