ലഖ്നൗ: തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം പതിറ്റാണ്ടുകൾ ഭരിച്ച കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ അവിടെ കിട്ടിയ വോട്ട് 2.4 ശതമാനം മാത്രമാണ്. മത്സരിച്ച 399 സീറ്റുകളില്‍ 387 സീറ്റുകളിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ കണക്ക്.
ഉത്തര്‍പ്രദേശിലെ ചെറുരാഷ്ട്രീയപാര്‍ട്ടിയായ രാഷ്ട്രീയലോക്ദളിന് ലഭിച്ചത് 2.9% വോട്ടുകളാണ്.
ദളിത് നേതാവ് മായാവതിയുടെ ബിഎസ്പിയും നിലം തൊട്ടില്ല . ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് പോകാതെ ഒറ്റയ്ക്ക് 403 സീറ്റുകളിലും മത്സരിച്ച ബിഎസ്പിയുടെ 290 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയി.
വന്‍വിജയത്തിനിടയിലും ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയി. 347 സീറ്റുകളില്‍ മത്സരിച്ച എസ്പിയുടെ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി.