പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം.സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രധാന വര്‍ധനവുകള്‍
ചെക്ക് കേസുകളുടെ ഫീസ് 10 രൂപയില്‍ നിന്ന് നിരസിക്കുന്ന ചെക്കിന്റെ തുകയ്ക്ക് അനുസരിച്ച് 250 മുതല്‍ മൂന്നുലക്ഷം വരെയാകും.
മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഓള് ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ കേരളത്തില്‍ പ്രവേശിച്ചാല്‍ ആദ്യ ഏഴുദിവസത്തേക്ക് ത്രൈമാസ നികുതിയുടെ 10 ശതമാനം നല്‍കണം. ഏഴുദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ ഓരോ മാസത്തെ നികുതിയും നല്‍കണം.
സോളാര്‍ ഉള്‍പ്പെടെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ നല്‍കേണ്ട ഡ്യൂട്ടി യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് 15 പൈസയായി കൂടും
കുടുംബകോടതികളിലെ വസ്തു സംബന്ധിച്ച കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് 50 രൂപയില്‍ നിന്ന് തര്‍ക്കത്തിലെ തുകയുടെ വലുപ്പമനുസരിച്ച് 200 മുതല്‍ രണ്ട് ലക്ഷം വരെയാകും
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ലിറ്ററിന് 10 രൂപ ഗാല്‍വനേജ് ഫീസ്, ഇത് മദ്യവിലയെ ബാധിക്കില്ലെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.
പാട്ടഭൂമിയുടെ കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം
പ്രധാന ഇളവുകള്‍
റബ്ബറിന്റെ താങ്ങുവില 170-ല്‍ നിന്ന് 180 രൂപയാകും
ഓള് ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ മൂന്നുമാസ രജിസ്ട്രേഷന് ഫീസില്‍ 750 മുതല്‍ 1000 രൂപ വരെ കുറയും
വസ്തുവില്‍പ്പനയ്ക്ക് കരാറായ അതേ കക്ഷികള്‍ തന്നെ ആറുമാസത്തിനുള്ളില്‍ വിലയാധാരം രജിസ്റ്റര്‍ ചെയ്താല്‍ വില്‍പ്പന കരാറിന് നല്കിയ രജിസ്ട്രേഷന് ഫീസ് തട്ടിക്കിഴിക്കും