Friday, May 30, 2025

HomeNewsIndiaവിദേശ രാജ്യങ്ങളില്‍ ചെന്ന് ഇന്ത്യയെ താഴ്ത്തിക്കെട്ടണോ? ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

വിദേശ രാജ്യങ്ങളില്‍ ചെന്ന് ഇന്ത്യയെ താഴ്ത്തിക്കെട്ടണോ? ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരണ്‍ റിജിജു രംഗത്ത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കുമ്പോള്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടി വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ എംപിമാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തെപ്രതി കോണ്‍ഗ്രസിന് എത്രമാത്രം ആശങ്കയുണ്ടെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ റിജിജു വിമര്‍ശിച്ചു. എല്ലാ നേതാക്കളും ഒരേ സ്വരത്തില്‍ സംസാരിക്കണമെന്നുള്ള തന്റെ മുന്‍ പോസ്റ്റ് പങ്കുവെച്ചാണ് റിജിജു കോണ്‍ഗ്രസിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

‘കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് എന്താണ് വേണ്ടത്, അവര്‍ക്ക് രാജ്യത്തിന്റെ കാര്യത്തില്‍ എത്രമാത്രം താല്‍പര്യമുണ്ട്? ഇന്ത്യയില്‍ നിന്നുള്ള എംപിമാര്‍ വിദേശരാജ്യത്ത് ചെന്ന് ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രിയ്ക്കെതിരെയുമാണോ സംസാരിക്കേണ്ടത്? രാഷ്ട്രീയപരമായ നിരാശയ്ക്ക് ഒരതിരുണ്ട്’, റിജിജു കുറിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളെ സംബന്ധിച്ചും ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് വ്യക്തമാക്കുന്നതിനായുള്ള സര്‍വകക്ഷിപ്രതിനിധി സംഘങ്ങളിലൊന്നിന് നേതൃത്വം നല്‍കുന്ന ശശി തരൂര്‍ പാനമയില്‍വെച്ച് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ അതിശക്തമായ നിലപാടിനെയും 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും 2019ലെ ബാലാക്കോട്ട് വ്യോമാക്രമത്തെയും പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് തരൂരിനെതിരെ വിവാദമുയര്‍ന്നത്.

‘ചില സ്ത്രീകള്‍ നിലവിളിച്ചു, തങ്ങളെയും കൊല്ലണമെന്ന് ഭീകരരോട് പറഞ്ഞു. തിരിച്ചുപോയി നിങ്ങള്‍ക്ക് സംഭവിച്ചതിനെ കുറിച്ച് പറയാനാണ് ഭീകരര്‍ പറഞ്ഞത്. നമ്മള്‍ അവരുടെ കരച്ചില്‍ കേട്ടു, അവരുടെ നെറുകയിലെ രക്തവര്‍ണമാര്‍ന്ന സിന്ദൂരത്തിന്റെ നിറത്തിന് കൊലപാതകികളുടെ, കൊലപാതകത്തിന് പദ്ധതിയൊരുക്കിയവരുടെ ചോരയുടെ നിറം സിന്ദൂറിലൂടെ സമാനമാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു. 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുനീക്കുകയും അവരുടെ ഭര്‍ത്താവിനെയും അച്ഛനെയും അവരുടെ വിവാഹജീവിതത്തെയും അവരില്‍ നിന്നകറ്റിയ ഭീകരപ്രവര്‍ത്തനത്തിനുപകരം ഓപ്പറേഷന്‍ സിന്ദൂര്‍ ആവശ്യമായിരുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു, തരൂര്‍ പറഞ്ഞു. മോദിയുടെ പ്രസ്താവനകള്‍ക്ക് സമാനമായിരുന്നു തരൂരിന്റെ പ്രസംഗം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments