ന്യൂഡൽഹി: ലാഹോറിൽ പാക്ക് സൈനീക ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഭീകരർ നടത്തിയ റാലിയുടെ വീഡിയോ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കാൻ ഇന്ത്യ. പാക്കിസ്ഥാന്റെ ഭീകര അനുകൂല നിലപാട് പുറംലോകത്തെ കൂടുതൽ വ്യക്തമാക്കാൻ ഇത് സഹായകരമാകുമെന്ന നിലപാടാണ് ഇന്ത്യക്കുളളത്.
ഭീകരരായ തൽഹ സയീദ്, സയിഫുള്ള കസൂരി എന്നിവർ പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങളാണ് ഉള്ളത്.ജിഹാദ് നടത്തുന്നവരെ ദൈവത്തിന് ഇഷ്ടമെന്ന് തൽഹ സയീദ് പറഞ്ഞിരുന്നു.പഹൽഗാം ആക്രമണത്തോടെ താൻ പ്രശസ്തനായെന്ന് സയിഫുള്ള കസൂരിയും പറഞ്ഞിരുന്നു.
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവും ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്‍റെ നിലപാടും തുറന്നുകാണിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തിന്‍റെ പര്യടനം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക തീരുമാനം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ജമ്മുകശ്മിർ സന്ദർശനം തുടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച്ചയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത്. ജമ്മുകശ്മീരിലെ പൊതുസുരക്ഷാ സാഹചര്യവും വിലയിരുത്താൻ ഉന്നതതല യോഗവും അമിത്ഷായുടെ അധ്യക്ഷതയിൽ ചേരും.