Saturday, September 7, 2024

HomeNewsIndiaഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കയറ്റിയില്ല, ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കയറ്റിയില്ല, ജീവനൊടുക്കി

spot_img
spot_img

അഹ്‌മദാബാദ്: ഗുജറാത്തില്‍ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ 45കാരി ഭര്‍തൃ വീട്ടില്‍ തിരിച്ചെത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫിസര്‍ രഞ്ജീത് കുമാറിന്റെ ഭാര്യ സൂര്യയാണ് മരിച്ചത്. ഗാന്ധിനഗറിലെ സെക്ടര്‍ 19ല്‍ ഞായറാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. ഒമ്പത് മാസം മുന്‍പാണ് ഇവര്‍ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയത്.

തമിഴ്‌നാട്ടിലെ മധുരയില്‍ 14കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂട്ടുപ്രതിയാണ് സൂര്യ. അറസ്റ്റില്‍നിന്ന് രക്ഷപെടാനായി ശനിയാഴ്ച ഭര്‍തൃവീട്ടില്‍ തിരികെ എത്തുകയായിരുന്നു എന്നാണ് സൂചന. എന്നാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ഭാര്യയെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് രഞ്ജീത് കുമാര്‍ ജോലിക്കാരോട് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ വീട്ടുമുറ്റത്തുവച്ച് സൂര്യ വിഷം കഴിക്കുകയും ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്തു. അത്യാസന്ന നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നിനോട് പ്രതികരിക്കാതായതോടെ ഞായറാഴ്ച മരണം സ്ഥിരീകരിച്ചു.

സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ രഞ്ജീത് കുമാര്‍ വിസമ്മതിച്ചു. ബന്ധുക്കളെ വിവരമറിയിച്ച ആശുപത്രി അധികൃതര്‍, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ സെക്രട്ടറിയാണ് രഞ്ജീത് കുമാര്‍. കഴിഞ്ഞ വര്‍ഷം ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടാനുള്ള നടപടി സ്വീകരിച്ചുവരികയായിരുന്നു.

ഈ മാസം 11നാണ് മധുരയില്‍ ഗുണ്ടാസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളോട് രണ്ട് കോടിരൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തമിഴ്‌നാട് പൊലീസ് കുട്ടിയെ മോചിപ്പിച്ചു. പിന്നാലെ സൂര്യ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. #ോ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments