വെഞ്ഞാറമൂട്: കുറ്റവാളികളോടും, മാഫിയകളോടുമുള്ള സർക്കാരിന്റെ വിട്ടുവീഴ്ചാ മനോഭാവം അവസാനിപ്പിച്ചാൽ ആരും കൊലകൾക്ക് അവസാനമാകും രമേശ് ചെന്നിത്തല . വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഫർസാനയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അരും കൊലകൾ ആവർത്തിക്കുവാൻ കാരണം നിയമ വിരുദ്ധമായി പരോൾ അനുവദിക്കുന്നത് ഉൾപ്പെടെ കുറ്റവാളികളോടുള്ള പിണറായി സർക്കാരിന്റെ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെ മൂന്ന് മണിയോടെ വെഞ്ഞാറമൂട്ടിൽ എത്തിയ അദ്ദേഹം മുക്കുന്നൂരിലെ ഫർസാനയുടെ വീട്ടിൽ എത്തി മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ചു. തുടർന്ന് വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെത്തി ചികിത്സയിൽ കഴിയുന്ന ഷെമിയെ കണ്ടു. തുടർന്ന് പാങ്ങോട്ടെ സൽമാ ബീവിയുടെ വീട്ടിൽ എത്തി മകൻ റഹിമിനെയും മറ്റ് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. കോൺഗ്രസ് നേതാക്കളായ ബി ആർ എം ഷഫീർ , ആനാട്. ജയൻ ,ഷാനവാസ് ആനക്കുഴി,
ബിനു എസ് നായർ ,. പുരുഷോത്തമൻ നായർ , സുജിത് എസ് കുറുപ്പ്, എം എസ് ഷാജി, രാജീവ് പി നായർ,
മോഹനചന്ദ്രൻ, കീഴയിക്കോണം അജയൻ
തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.