കൊച്ചി: അറബികടലിൽ കേരളതീരത്തിടുത്ത് അപകടകരമായ കണ്ടെയ്നറുകൾ കടലിൽ വീണു. വിഴഞ്ഞത്ത് നിന്ന് പുറപ്പെട്ട ലൈബീരിയൻ പതാകയുള്ള കപ്പലിൽ നിന്നാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. ഇത് തീരത്തടിഞ്ഞാൽ തൊടരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . കപ്പലിലുള്ള ഒമ്പത് ജീവനക്കാർ കടലിൽ ചാടി രക്ഷപ്പെട്ടു; മറ്റുള്ള ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മറൈന്‍ ഗ്യാസ് ഓയില്‍, സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ അടക്കമുള്ള വസ്തുക്കളാണ് കണ്ടെയ്നറുകള്‍ക്കുള്ളിലെന്നാണ് പ്രാഥമിക വിവരം കോസ്റ്റ്ഗാർഡാണ് കേരള ദുരന്തനിവാരണ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചു. കണ്ടെയ്നറുകള്‍ കടലിൽ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞതിനെ തുടർന്ന് എട്ടോളം കണ്ടെയ്നറുകൾ കടലിൽ വീഴുകയായിരുന്നു. കണ്ടെയ്നറുകൾ കണ്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്ന് നിർദേശമുണ്ട്. 112 എന്ന ടോൾഫ്രീ നമ്പറിലും വിവരമറിയിക്കാം. മലബാർ തീരത്ത് കണ്ടെയ്നർ അടിയാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒരു മണിക്കൂറിനുള്ളിൽ കണ്ടെയ്നർ തീരത്ത് അടിയുമെന്നാണ് സൂചന. ജില്ലാ കലക്ടർമാർക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലിൽ എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിലും തൊടരുതെന്ന് മുന്നറിയിപ്പുണ്ട്.