Sunday, September 8, 2024

HomeNewsKeralaആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

spot_img
spot_img

കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍.

തിരുവനന്തപുരം നെയ്യാറ്റിൻക്കര ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍രാജിനെയാണ് പൊലീസ് പിടികൂടിയത്. പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ ആലുവ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.

ആലുവ ചാത്തൻപുറത്താണ് ബിഹാര്‍ സ്വദേശികളുടെ മകളായ ഒമ്ബതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്. തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഇയാള്‍ക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകളുണ്ടെന്നാണ് വിവരം. 2022ല്‍ പെരുമ്ബാവൂരില്‍ നടന്ന മോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്. പിടിയിലായ ക്രിസ്റ്റിലിന്‍റെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പോലീസിനോട് ആദ്യം ഇയാള്‍ പറഞ്ഞ സതീഷ് എന്ന പേര് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ആലുവയിലെ ബാര്‍ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ബാറില്‍ മദ്യപിച്ചിരിക്കുന്നത് കണ്ടു ബാര്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ബാറില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി വെള്ളത്തില്‍ ചാടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പൊലീസിന്റെ പിടിയിലായത്.

ആലുവ ചാത്തൻപുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കുട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments