Sunday, September 8, 2024

HomeNewsKeralaവിവാഹ തലേന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വിവാഹ തലേന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

spot_img
spot_img

കല്ലമ്ബലം: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ പിതാവിനെ വിവാഹ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കുറ്റകൃത്യത്തിനുശേഷം 84 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാൻ കഴിഞ്ഞു. കല്ലമ്ബലം വടശ്ശേരിക്കോണം വലിയവിളാകം ശ്രീലക്ഷ്മി വീട്ടില്‍ രാജു (61)വിനെ മണ്‍വെട്ടി കൊണ്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയും ഭാര്യ ജയ, മകള്‍ ശ്രീലക്ഷ്മി, സഹോദരീഭര്‍ത്താവ് ദേവദത്തൻ, സഹോദരിയുടെ മകള്‍ ഗുരുപ്രിയ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികളായ വടശ്ശേരിക്കോണം വലിയവിളാകം ജെ.ജെ പാലസില്‍ ജിജിൻ (25), സഹോദരൻ ചിക്കു എന്നു വിളിക്കുന്ന ജിഷ്ണു (26), വടശ്ശേരിക്കോണം മനു ഭവനില്‍ മനു (26), വടശ്ശേരിക്കോണം കെ.എസ്. നന്ദനത്തില്‍ ശ്യാംകുമാര്‍ (26) എന്നിവര്‍ക്കെതിരെയാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്ബാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ രണ്ടാംപ്രതിയായ ജിഷ്ണു രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ രാജുവിനെ സമീപിച്ചെങ്കിലും രാജു വിവാഹം നടത്താൻ തയാറാകാതെ മറ്റൊരു വിവാഹം ഉറപ്പിച്ചു.

ഇതിലുള്ള വിരോധംകാരണം വിവാഹ തലേന്ന് രാത്രി റിസപ്ഷൻ കഴിഞ്ഞ ആളൊഴിഞ്ഞ സമയത്ത് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊല നടത്തിയത്. പ്രതികള്‍ ഗൂഢാലോചന നടത്തിയതിനും സ്ത്രീകളെ ഉപദ്രവിച്ചതിനും കൂടുതലായി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. 12 റെക്കാഡുകളും 42 തൊണ്ടിമുതലുകളും 66 സാക്ഷികളും ഉള്‍പ്പെട്ട കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ വര്‍ക്കല വര്‍ക്കല എ.എസ്.പി വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കല്ലമ്ബലം സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വി.കെ. വിജയരാഘവനാണ് കുറ്റപത്രം സമര്‍പ്പിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments