Sunday, September 8, 2024

HomeNewsKeralaവസ്ത്രധാരണം ജനാധിപത്യ അവകാശമാണ്'; തട്ടം പരാമര്‍ശത്തില്‍ അനില്‍കുമാറിനെ തള്ളി എം വി ഗോവിന്ദൻ

വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്’; തട്ടം പരാമര്‍ശത്തില്‍ അനില്‍കുമാറിനെ തള്ളി എം വി ഗോവിന്ദൻ

spot_img
spot_img

തട്ടം പരാമര്‍ശം അഡ്വ. കെ അനില്‍കുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാമര്‍ശം പാര്‍ട്ടി നിലപാടല്ല.

വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

ഹിജാബ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്സെൻസ് ഗ്ലോബല്‍ പരിപാടിയില്‍ സി.പി.ഐഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാഗത്ത് മുസ്‌ലിം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്‌നവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ഹിജാബ് വിഷയം ഉയര്‍ന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് പാര്‍ട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. ഹിജാബ് പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച്‌ നിര്‍ദേശം നല്‍കാനും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്നു വ്യത്യസ്തമാണ്.

ഇത്തരത്തിലുള്ള ഒരു പരമാര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം തട്ടമിട്ട പെണ്‍കുട്ടികള്‍ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തട്ടം ഭദ്രമായി നിലനിര്‍ത്തികൊണ്ടു തന്നെ ജീവിത മാര്‍ഗത്തില്‍ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവര്‍ നിര്‍വഹിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ചിലര്‍ അവരുടേതായ നയങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments