കുമളി: നെല്‍കൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ മരുന്ന് തളിക്കുന്നതിനിടെ അവശനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവകര്‍ഷകൻ മരിച്ചു.
തേനി ജില്ലയിലെ ഗൂഢല്ലൂര്‍, മുനിസ്വാമി കോവില്‍ തെരുവില്‍ ഗുണശേഖരൻ (42) ആണ് മരിച്ചത്.
കഴിഞ്ഞ 26 ന് വയലില്‍ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗുണശേഖരനെ ആദ്യം കമ്ബം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഗുണശേഖരൻ തിങ്കളാഴ്ചയാണ് മരിച്ചത്. ഗൂഢല്ലൂര്‍ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് കര്‍ഷകര്‍ തളര്‍ന്നുവീണത്.
തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.