ടി20 ലോകകപ്പ് കിരീടം നേടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ മുംബൈയില്‍ തടിച്ചുകൂടിയത് വൻജനസാഗരം.മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലാണ് ടീം വിക്ടറി പരേഡ് നടത്തുകവിക്ടറി പരേഡിനും തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കുമായാണ് ഉച്ചകഴിഞ്ഞതുമുതൽ ജനം തടിച്ചുകൂടിയത്.
കനത്ത മഴയെ വകവയ്ക്കാതെ പതിനായിരങ്ങളാണ് അറബിക്കടലിന്റെ തീരത്ത് അണിനിരന്നത്.ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുക.മഴയെ വകവയ്ക്കാതെ രോഹിത്തിനെയും സംഘത്തെയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.മറൈന്‍ ഡ്രൈവില്‍നിന്ന് വാംഖഡെ സ്റ്റേഡിയംവരെ ഈ ബസ്സിലാണ് ടീം യാത്ര ചെയ്യുകമുംബൈ വാംഖഡെ സ്റ്റേഡിയം വൈകുന്നേരത്തോടെ തന്നെ നിറഞ്ഞു കവിഞ്ഞു.മുംബൈ റെയില്‍വേ സ്‌റ്റേഷനിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.