Friday, March 14, 2025

HomeSportsകേരളത്തിന്റെ 'കൊമ്പനാവാന്‍' പരിശീലനത്തിനായി തിരുവനന്തപുരം കൊമ്പന്‍സ് ഗോവയിലേക്ക്

കേരളത്തിന്റെ ‘കൊമ്പനാവാന്‍’ പരിശീലനത്തിനായി തിരുവനന്തപുരം കൊമ്പന്‍സ് ഗോവയിലേക്ക്

spot_img
spot_img

തിരുവനന്തപുരം: നാട്ടിലെ പരിശീലനം പൂര്‍ത്തിയാക്കി കേരള ഫുട്ബോളിലെ ‘കൊമ്പന്‍’ പട്ടം സ്വന്തമാക്കാനുള്ള അവസാന വട്ട തയാറെടുപ്പിനായി തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി ഗോവയിലേക്ക്. ഗോവയിലെ പ്രബല ഫുട്ബോള്‍ ടീമുകളുമായി പരിശീലന മത്സരത്തിനായാണ് ഇന്നലെ ടീം ഗോവയിലേക്ക് പോയത്.

മൂന്നു സൗഹൃദമത്സരങ്ങളാണ് ഗോവയില്‍ കൊമ്പന്‍സിനുള്ളത്. സാല്‍ഗോക്കര്‍ ഗോവ, ഡെംപോ ഗോവ എന്നീ ടീമുകളുമായാണ് മത്സരം. പ്രഥമ സൂപ്പര്‍ ലീഗ് കേരള പോരാട്ടത്തിനു മുന്നോടിയായി തികഞ്ഞ ആത്മവിശ്വാസത്തിലാണ് പരിശീലനം പുരോഗമിക്കുന്നതെന്നു ടീമിന്റെ മുഖ്യപരിശീലകന്‍ ബ്രസീലില്‍ നിന്നുള്ള സെര്‍ജിയോ അലെക്‌സാന്‍ദ്രേ വ്യക്തമാക്കി. ബ്രസീലില്‍ നിന്നുള്ള ആറു താരങ്ങളുമായാണ് കൊമ്പന്‍സ് സൂപ്പര്‍ ലീഗ് കേരളാ പോരാട്ടത്തിന് സജ്ജമാകുന്നത്. കൂടാതെ ഇന്ത്യന്‍ ദേശീയ താരങ്ങളും സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞവരും ടീമിന് കരുത്താകും.
യുഎഇ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ വിവിധ ക്ലബുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ സെര്‍ജിയോ ആദ്യമായി ഒരു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനായി രംഗത്തെത്തുന്നത്.

കൊമ്പന്‍സിന്റെ ക്യാമ്പിലെ ബ്രസീലിയന്‍ താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മികച്ച കേളീ ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞതായും ബ്രസീലില്‍ നിന്നുള്ള താരങ്ങള്‍ക്ക് കേരളത്തിലെ കാലാവസ്ഥയുമായി വേഗത്തില്‍പ്പൊരുത്തപ്പെടാന്‍ കഴിഞ്ഞതായും കോച്ച് വ്യക്തമാക്കി.

മധ്യനിര താരമായ 32 കാരന്‍ പാട്രിക് മോട്ടയാണ് ബ്രസീലില്‍ നിന്നും വന്ന സംഘത്തിലെ ഏറ്റവും പരിചയ സമ്പന്നന്‍. ബ്രസീലില്‍ രണ്ടാം ഡിവിഷന്‍ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കൂടാതെ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മാള്‍ട്ട എന്നിവിടങ്ങളിലെ വിവിധ ക്ലബുകളിലെ കളിപരിചയവും മുതല്‍ക്കൂട്ടായുണ്ട്. ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരം കൊമ്പന്‍ എഫ് സിക്കുവേണ്ടി കളിക്കുന്നു.

മറ്റൊരു താരമായ ഓട്ടേമെര്‍ ബിസ്‌പോ സൗദി അറേബ്യ, ബഹ്റിന്‍, ജോര്‍ദാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ബ്രസീലില്‍ അദ്ദേഹം ജീനസിനും ക്ലബ് അത്‌ലറ്റിക്കോ റോണ്‍ഡോനിയന്‍സെയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്.
20 വയസുകാരനായ ഡേവി കുന്‍ഹിന്‍ ബ്രസീലിന് പുറത്ത് ആദ്യമായി ഒരു മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ്. കുന്‍ഹിന്‍ ആണ് ടീമിലെ ഏറ്റവും പ്രായംകുഞ്ഞ വ്യക്തി. കാംപിയനാറ്റോ കാറ്ററിനെന്‍സെ, കോപിന്‍ഹ, തുടങ്ങിയ ടീമുകള്‍ക്കായി ജഴ്സി അണിഞ്ഞിട്ടുണ്ട്. സെന്റര്‍-ബാക്ക് പൊസിഷനില്‍ കളിക്കുന്ന റെനന്‍ ജനുവാരിയോ , മാര്‍കോസ് വൈല്‍ഡര്‍, എന്നിവരും ഗോള്‍ കീപ്പര്‍ മൈക്കേല്‍ അമേരികോ ബ്രസീലില്‍ നിന്നും കേരളത്തിലെത്തി കൊമ്പന്‍സിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ തയാറെടുക്കുകയാണ്.

മുന്‍ ഇന്ത്യന്‍താരവും ചെന്നൈയിന്‍ ബി ടീമിന്റെ മുഖ്യ പരിശീലകനുമായ കാളി അലാവുദ്ദീനാണ് കൊമ്പന്‍സിന്റെ സഹപരിശീലകന്‍. അണ്ടര്‍ 20 ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പിംഗ് പരിശീലകന്‍ ബാലാജി നരസിംഹന്‍ ഗോള്‍ കീപ്പര്‍മാര്‍ക്ക് തന്ത്രം പകരാനായി ടീമിനൊപ്പമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments