ടെക്സസ് : മൂന്ന് ദിവസം കൊണ്ട് മാരകമായ നിപ വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിൻ ടെക്സസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു.
കൊവിഡ് പോലെ, നിപ വൈറസില്‍ നിന്നുള്ള അണുബാധ ശ്വാസകോശ തുള്ളികളിലൂടെ പടരുന്നു. എന്നാല്‍ ഇത് കൂടുതല്‍ മാരകമാണ്.
നിപ്പ ഒരു സൂനോട്ടിക് വൈറസാണ് (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്), ഇത് മലിനമായ ഭക്ഷണത്തിലൂടെയോ മനുഷ്യർക്കിടയിൽ നേരിട്ട് സ്രവങ്ങൾ സമ്പർക്കം പുലർത്തുന്നതിലൂടെയോ പകരാം. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിൽ മൂന്ന് തവണ നിപ്പ വൈറസ്റിപ്പോർട്ട് ചെയ്തു.ഇതുവരെ കേരളത്തിൽ നിന്നുള്ള 12 വയസ്സുള്ള ആൺകുട്ടിയടക്കം 20 ഓളം പേർ മരിച്ചു.
നിപ്പ, ബാധിക്കുന്ന മുക്കാൽ ഭാഗത്തോളം ആളുകളെയും കൊല്ലുന്നു. ലോകാരോഗ്യ സംഘടന അടുത്ത പാൻഡെമിക്കിന് കാരണമാകാൻ സാധ്യതയുള്ള വൈറസുകളിലൊന്നായി നിപ്പായെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അമേരിക്കൻ ശാസ്ത്രജ്ഞർ ആഫ്രിക്കൻ പച്ച കുരങ്ങുകൾക്ക് പരീക്ഷണാത്മക ജബ് ഉപയോഗിച്ച് നിപ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകി.
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലിൽ പ്രസിദ്ധീകരിച്ച റിസൾട്, വാക്സിനേഷൻ എടുത്ത എല്ലാ കുരങ്ങുകളും മാരക രോഗത്തി ൽ നിന്ന് സംരക്ഷിക്കപ്പെട്ടുവെന്ന് കാണിക്കുന്നു, അതേസമയം വൈറസ് എക്സ്പോഷറിന് മൂന്ന് ദിവസം മുമ്പ് മാത്രം വാക്സിൻ എടുത്ത 67 ശതമാനം മൃഗങ്ങളും രോഗബാധിതരായെങ്കിലും അതിജീവിച്ചതായി റിസൾട്ട് പറയുന്നു