വത്തിക്കാൻ; യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ പേരുടെ ജീവന്‍ ബലിനല്‍കാതെ ഉടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ദൈവത്തെ ഓര്‍ത്ത് ഈ കൂട്ടക്കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദുരിതബാധിതരെ രക്ഷപ്പെടുത്താന്‍ മാനുഷിക ഇടനാഴികള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട മാര്‍പാപ്പ, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.