വാഷിംഗ്ടൺ: ഫുൾ ബ്രൈറ്റ് പ്രോഗ്രാം അടക്കമുള്ള സ്‌കോളർഷിപ്പുകൾ ഉൾപ്പെടെയുളളവ നിർത്തലാക്കാനുളള യു എസ് തീരുമാനം ലോകത്തെ ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും..
വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് സഹായം നിർത്തിക്കൊണ്ടുളള പ്രഖ്യാപന o കഴിഞ്ഞ ദിവസമാണ് അമേരിക്ക നടത്തിയത്. 80 വർഷത്തിലധികമായി ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സഹായമായ ഫുൾ ബ്രൈറ്റ് പ്രോഗ്രാം അടക്കമുള്ള സ്‌കോളർഷിപ്പുകൾക്ക് ഉള്ള ധനസഹായമാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്.
ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും വലയ്ക്കും. പരിമിതമായ വരുമാനമുള്ളതു നിരവധി വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവിന് ആശ്രയം ഈ സ്‌കോളർഷിപ്പുകൾ ആയിരുന്നു. ഗവേഷണ മേഖലയ്ക്കും അക്കദമിക് മേഖലയ്ക്കും കനത്ത തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.