മാലി: 15 മണിക്കൂർ പത്രസമ്മേളനം നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. യുക്രൈൻ നേതാവ് വോളോഡിമർ സെലെൻസ്‌കിയുടെ റെക്കോർഡാണ് മുയിസു തകർത്തതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വാർത്താസമ്മേളനം ആരംഭിച്ച മുയിസു, 15 മണിക്കൂർ വാർത്താസമ്മേളനം തുടർന്നു. അർധരാത്രിയിലാണ് വാർത്താസമ്മേളനം അറിയിച്ചത്. ഇതിനിടെ പ്രാർത്ഥനകൾക്കായി ചെറിയ ഇടവേളകൾ മാത്രമാണെടുത്തത്. വാർത്താസമ്മേളനത്തിലെ ഇടവേള ഒഴിവാക്കിയാൽ 14 മണിക്കൂറും 54 മിനിറ്റും നീണ്ടുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 2019 ഒക്ടോബറിൽ, സെലെൻസ്‌കിയുടെ 14 മണിക്കൂർ നീണ്ട പത്രസമ്മേളനമായിരുന്നു ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ വാർത്താസമ്മേളനം.
ബെലാറഷ്യൻ നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഏഴ് മണിക്കൂറിലധികം വാർത്താ സമ്മേളനം നടത്തിയിരുന്നു. 2023ലാണ് മുയിസു അധികാരത്തിലെത്തിയത്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്‌എഫ്) പ്രസിദ്ധീകരിച്ച 2025 ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തിൽ 104-ാം സ്ഥാനത്തെത്തിയിരുന്നു. ശനിയാഴ്ചത്തെ സെഷനിൽ അദ്ദേഹം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതായി പ്രസ്താവനയിൽ പറയുന്നു. 25ഓളം റിപ്പോർട്ടർമാർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകർക്ക് പ്രധാനമന്ത്രി ഭക്ഷണവും വിളമ്പി.