വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ച് വ്യാജ പ്രചാരണവും ഊഹാപോഹങ്ങളും നിറച്ച് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു വീഡിയോ തയാ റാക്കിയ യുട്യൂബ് ചാനലിനു വിലക്ക്.
ലെയോ മാർപാപ്പ മുമ്പൊരിക്കലും പറയാത്ത കാര്യങ്ങൾ ഔദ്യോഗികമായി തോന്നിക്കുന്ന വിധത്തിൽ തയാറാക്കിയ എഐ വീഡിയോ കളാണ് യുട്യൂബ് നീക്കം ചെയ്‌തത്.ഇതിനിടെയാ ണ് വ്യാപക കുപ്രചാരണം നടത്തിയ Pope Leo XIV’s Sermons എന്ന ചാനലിന് യുട്യൂ ബ് വിലക്കിട്ടത്.
ആഫ്രിക്കൻ രാജ്യമായ ബുർക്കി ന ഫാസോയുടെ പ്രസിഡൻ്റിനെ ലെയോ മാ ർപാപ്പ അഭിസംബോധന ചെയ്‌തതായി പറ യപ്പെടുന്ന 36 മിനിറ്റ് ദൈർഘ്യമുള്ള വ്യാജ വീ ഡിയോ പ്രചാരണത്തെ അപലപിച്ചു വത്തിക്കാൻ രംഗത്തെത്തി.36 മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോ യാണ് പാൻ ആഫ്രിക്കൻ ഡ്രീംസ് എന്ന അ ക്കൗണ്ടിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടത്.
നിർമിതബുദ്ധി ഉപയോഗിച്ചും മോർഫിംഗ് പോലുള്ള മറ്റു സാങ്കേതികവിദ്യകളുടെ സ ഹായത്തോടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും അർധസത്യങ്ങ ളും പ്രസിദ്ധീകരിക്കുന്നതിൻ്റെ അടിസ്ഥാന ത്തിൽ ശക്തമായ നിരീക്ഷണമാണ് വത്തിക്കാൻ നടത്തുന്നത്.