ബ്രാറ്റിസ്ലാവ: യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളെ കെ കൊന്ന് മാംസം വില്പന നടത്താൻ സർക്കാർ ഉത്തരവ്.കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണി യാകുകയും ചെയ്തതോടെയാണ് വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സ ർക്കാർ തീരുമാനം.
കരടികളുടെ ആക്രമണം പതിവായ സാഹച ര്യത്തിൽ രാജ്യത്തെ 1,300 ബ്രൗൺ കരടികളി ൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം മന്ത്രിസഭ അംഗീ കാരം നൽകിയിരുന്നു.
സർക്കാർ തീരുമാനപ്രകാരം നിയമ പരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥക ളും പാലിച്ച് അടുത്തയാഴ്‌ച മുതൽ പരിസ്ഥി തി മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകൾക്ക്കരടിമാംസം വില്‌പനയ്ക്കു വയ്ക്കാം.
വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരു ന്നു കരടികളെ വെടിവച്ചുകൊല്ലാൻ തീരുമാ നിച്ചയുടൻ പ്രധാനമന്ത്രി റോബർട്ട് ഫികോ പറഞ്ഞത്. യൂറോപ്യൻ യൂണിയൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുത്തി യിരിക്കുന്ന വന്യമൃഗമാണു ബ്രൗൺ കരടിക
കാട്ടുപന്നികൾ പെരുകുകയും ഇവ കൃഷി ക്കും മനുഷ്യജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്, ഹംഗറി, ഫ്രാൻസ് തുടങ്ങി മിക്ക യൂറോപ്യൻ രാജ്യങ്ങ ളും ഇവയുടെ നിശ്ചിത ശതമാനത്തിനെ വെടിവച്ചുകൊന്നാണ് നിയന്ത്രിക്കുന്നത്