Sunday, September 8, 2024

HomeWorldകെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ചു, കുഞ്ഞുങ്ങളോട് പോലും ദയ കാണിച്ചില്ല: ഹമാസിന്റെ ക്രൂരതകള്‍

കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ചു, കുഞ്ഞുങ്ങളോട് പോലും ദയ കാണിച്ചില്ല: ഹമാസിന്റെ ക്രൂരതകള്‍

spot_img
spot_img

ടെല്‍ അവീവ്: ഹമാസിന്റെ ക്രൂരതകള്‍ വെളിവാക്കി ഇസ്രായേലിലെ നാഷണല്‍ സെന്റര്‍ ഓഫ് ഫോറൻസിക് മെഡിസിനില്‍ എത്തിയ മൃതദേഹങ്ങള്‍.

ഇവിടെ പരിശോധനക്കെത്തിച്ച ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തില്‍ ചിന്നിച്ചിതറിയതോ, വികൃതമാക്കപ്പെട്ടവയോ, കത്തിക്കരിഞ്ഞ നിലയിലുള്ളതോ ആയിരുന്നുവെന്ന് പരിശോധനകള്‍ നടത്തിയവര്‍ പറഞ്ഞു. ലഭിച്ച സാമ്ബിളുകള്‍ ഉപയോഗിച്ച്‌ പരമാവധി ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 1400ലധികം പേരാണ് കൊല്ലപ്പെട്ടത്.

പരിശോധനക്കായി എത്തിച്ച മൃതശരീരങ്ങള്‍ അങ്ങേയറ്റം കരളലിയിക്കുന്നതാണെന്നാണ് യൂണിറ്റ് മേധാവി ന്യൂറിറ്റ് ബൗബ്ലി പറയുന്നത്. “ആളുകളെ കെട്ടിയിട്ട് ഹമാസ് ഭീകരര്‍ കത്തിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന് ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഒരു കുട്ടിയെ കെട്ടിപ്പിടിച്ച്‌ ഇരിക്കുന്നതായിരുന്നു. അവര്‍ ആ കുട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നതാകാം. പലരേയും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരിശോധനകളില്‍ നിന്ന് തന്ന വ്യക്തമാകും. 31 വര്‍ഷമായി ഇതേ മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷേ ഒരിക്കല്‍ പോലും ഇത്രയും ക്രൂരമായ കാഴ്ചകള്‍ കാണേണ്ടി വന്നിട്ടില്ല. ദയയുടെ ഒരംശം പോലും ഇരകളോട് കാണിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഹമാസിന്റെ ക്രൂരതകള്‍.

ജനിതക പരിശോധനയിലൂടെ 500ലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലരുടെ മൃതദേഹങ്ങളില്‍ ആയുധങ്ങള്‍ തുളച്ചു കയറ്റിയിട്ടുണ്ട്. തലയില്ലാത്ത രീതിയിലുള്ള മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഭൂരിഭാഗവും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത നിലയിലായിരുന്നു, മൃതദേഹങ്ങള്‍ പരിശോധിക്കുന്ന ജീവനക്കാര്‍ പോലും വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും” ന്യൂറിറ്റ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments