ഫലസ്തീൻ പ്രദേശമായ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 450 ഹമാസ് ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന തിങ്കളാഴ്ച അറിയിച്ചു. ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകൾ, പരിശീലന മേഖലകൾ, ഭൂഗർഭ ഭീകര തുരങ്കങ്ങൾ എന്നിവയുള്ള ഹമാസ് സൈനിക കോമ്പൗണ്ടിന്റെ നിയന്ത്രണം ഇസ്രായേൽ സേന ഏറ്റെടുത്തു.
കൂടാതെ സംഘടനയുടെ പ്രത്യേക സുരക്ഷാ ഓപ്പറേഷൻസ് നേതാവ് ജമാൽ മൂസയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.ഡി.എഫ് വധിച്ചു.
ഭീകരർ, സൈനിക കോമ്പൗണ്ടുകൾ, നിരീക്ഷണ പോസ്റ്റുകൾ, ടാങ്ക് വിരുദ്ധ മിസൈൽ വിക്ഷേപണ പോസ്റ്റുകൾ തുടങ്ങി 450-ലധികം ഹമാസിന്റെ ലക്ഷ്യങ്ങൾ ആക്രമിക്കപ്പെട്ടു. ഗാസയിലെ നിരീക്ഷണ പോസ്റ്റുകൾ, ഹമാസ് പ്രവർത്തകർക്കുള്ള പരിശീലന മേഖലകൾ, ഭൂഗർഭ ഭീകര തുരങ്കങ്ങൾ എന്നിവ അടങ്ങിയ ഹമാസ് സൈനിക കോമ്പൗണ്ടിന്റെ നിയന്ത്രണം IDF കരസേന ഏറ്റെടുത്തു. ഐഎസ്എയുടെയും ഐഡിഎഫ് ഇന്റലിജൻസിന്റെയും അടിസ്ഥാനത്തിൽ, ഹമാസിന്റെ പ്രത്യേക സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ ജമാൽ മൂസയെ ഐഡിഎഫ് യുദ്ധവിമാനങ്ങൾ നിർവീര്യമാക്കി,” ഐഡിഎഫ് അതിന്റെ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി പറഞ്ഞു.
എന്നിരുന്നാലും, ഇസ്രായേൽ ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി പലസ്തീനിലെ ആരോഗ്യ അധികൃതർ പറഞ്ഞു. ഒക്‌ടോബർ 7 ന് ഹമാസ് 1,400 പേരെ കൊല്ലുകയും 240 ലധികം ഇസ്രായേലി ബന്ദികളെ പിടികൂടുകയും ചെയ്തതിനുശേഷം 9,770 ഫലസ്തീനികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി അവർ പറഞ്ഞു.