Tuesday, June 3, 2025

HomeWorldവംശഹത്യ: ഗില്ലര്‍ പുരസ്‌കാരം തിരിച്ചുനല്‍കി കനേഡിയന്‍ എഴുത്തുകാരി

വംശഹത്യ: ഗില്ലര്‍ പുരസ്‌കാരം തിരിച്ചുനല്‍കി കനേഡിയന്‍ എഴുത്തുകാരി

spot_img
spot_img

ഒട്ടാവ: ഗസ്സയില്‍ ഫലസ്തീനികളുടെ വംശഹത്യ നടത്തുന്ന ഇസ്രായേലിനുള്ള പിന്തുണ അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യ പുരസ്‌കാരമായ ഗില്ലര്‍ പുരസ്‌കാരം തിരിച്ചുനല്‍കി കനേഡിയന്‍ എഴുത്തുകാരി മാഡിലീന്‍ തിയെന്‍. ഗില്ലര്‍ പുരസ്‌കാരത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും പട്ടികയില്‍ നിന്നും തന്റെ പേരും രചനകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സംഘാടകര്‍ക്ക് കത്ത് നല്‍കി. 2016ലെ ഗില്ലര്‍ പുരസ്‌കാര ജേതാവാണ് മാഡിലീന്‍ തിയെന്‍.

ഇസ്രായേലിന് ആയുധം നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമായ എല്‍ബിറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ വലിയ നിക്ഷേപമുള്ള സ്‌കോട്ടിയ ബാങ്കുമായി സഹകരിച്ചാണ് ഗില്ലര്‍ പുരസ്‌കാരം നല്‍കുന്നത്. ഇസ്രായേലിന്റെ വംശഹത്യയുടെ രക്തം പുരണ്ട സ്ഥാപനവുമായുള്ള ബന്ധം ഗില്ലര്‍ പുരസ്‌കാര സംഘാടകര്‍ അവസാനിപ്പിക്കണമെന്ന് മാഡിലീന്‍ തീന്‍ ആവശ്യപ്പെട്ടിരുന്നു. പകരമായി ഈ വര്‍ഷത്തെ ഗില്ലര്‍ പുരസ്‌കാരത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും കാനഡയിലെ പ്രമുഖ എഴുത്തുകാരിലൊരാളായ മാഡിലീന്‍ തിയെന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യത്തോട് ഗില്ലര്‍ പുരസ്‌കാര സംഘാടകര്‍ മുഖംതിരിച്ചതോടെയാണ് ഇവര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്.

2016ല്‍ ‘ഡു നോട്ട് സേ വി ഹാവ് നത്തിങ്’ എന്ന നോവലിനായിരുന്നു മാഡിലീന്‍ തിയെന് ഗില്ലര്‍ പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷത്തെ ഗില്ലര്‍ പുരസ്‌കാരത്തിനുള്ള തുക സ്‌കോട്ടിയ ബാങ്കില്‍ നിന്ന് സ്വീകരിക്കരുതെന്ന് മുന്‍ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ആവശ്യമായ തുക തങ്ങള്‍ ചേര്‍ന്ന് നല്‍കാമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്‌കോട്ടിയ ബാങ്കുമായുള്ള ബന്ധം ഉറച്ചതാണെന്നും അവസാനിപ്പിക്കാനാകില്ലെന്നുമുള്ള മറുപടിയാണ് സംഘാടകരില്‍ നിന്ന് ലഭിച്ചത്.

ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ നരനായാട്ട് തുടരുന്നതിനിടെ ഇസ്രായേലി സാംസ്‌കാരിക സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ എഴുത്തുകാര്‍ വ്യാപക പ്രതിഷേധത്തിലാണ്. ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് ആയിരത്തിലേറെ എഴുത്തുകാരും പ്രസാധകരും തുറന്ന കത്തില്‍ ഒപ്പ് വച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments