ഫേസ്ബുക്കിൽ നിന്നും 4 മില്യൺ ഡോളർ തട്ടിയ കേസിൽ കുറ്റ സമ്മതം നടത്തിയ പ്രതിയ്ക്കുള്ള ശിക്ഷ അടുത്ത വർഷം മാർച്ചിൽ വിധിക്കും. അറ്റ്ലാന്റ സ്വദേശിയായ ബാർബറ ഫുർലോ സ്‌മൈൽസ് ആണ് ആഡംബരം ജീവിതം നയിക്കാൻ ഫേസ്ബുക്കിൽ നിന്നും പണം തട്ടിയ കേസിൽ അറസ്റ്റിലായത്. കമ്പനിയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (DEI) എന്നീ പദ്ധതികളുടെ നേതൃത്വ സ്ഥാനം വഹിച്ചിരുന്ന യുവതി 2017 ജനുവരിയ്ക്കും 2021 സെപ്റ്റംബറിനും ഇടയിലായാണ് തട്ടിപ്പ് നടത്തിയത്.കമ്പനിയുടെ ഡിഇഐ (DEI) പദ്ധതിയുടെ നേതൃത്വ സ്ഥാനം വഴി ബാർബറയിൽ കമ്പനിക്ക് ഉണ്ടായിരുന്ന വിശ്വാസത്തെയും പദവിയെയും ദുരുപയോഗം ചെയ്തതായി ജോർജിയയിലെ യു എസ് ആറ്റോർണിയായ റയാൻ കെ ബുക്കനൻറെ ഓഫീസ് പ്രതികരിച്ചു.
ഇങ്ങനെ ഇല്ലാത്ത ചെലവുകൾ സൃഷ്ടിച്ച് ആഡംബരം ജീവിതം നയിക്കാൻ നാല് മില്യൺ ഡോളർ ബാർബറ തട്ടിയെടുത്തതായി ആറ്റോർണിയുടെ ഓഫീസ് പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.