ലണ്ടൻ: പരാതിക്കാരിയെ കളിയാക്കിയ ബ്രിട്ടീഷ് മന്ത്രിക്ക് കസേര നഷ്ടമായി. യു.കെയിലെ ആരോഗ്യ സഹമന്ത്രി ആൻഡ്രൂ ഗ്വിന്നിനെയാണ് പുറത്തായത് . അതിരു വിട്ട ആക്ഷേപം നടത്തിയ മന്ത്രിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പുറത്താക്കി. വിവിധ സന്ദേശങ്ങളിലായി വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ആൻഡ്രൂ ഗ്വിന്നി നടത്തിയ വാട്സ് അപ് പരാമർശങ്ങൾ ‘ദ് മെയിൽ ഓൺ സൺഡേ’ പത്രം വാർത്തയാക്കിയതിനു പിന്നാലെ ഗ്വിൻ ക്ഷമാപണം നടത്തിയിരുന്നു.
സ്വന്തം മണ്ഡലത്തിലെ 72 വയസുകാരിയായ വനിത പരാതിയുമായി സമീപിച്ചപ്പോൾ അവരെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പരാമർശം. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് അവർ തട്ടിപ്പോയാൽ മതിയായിരുന്നെന്ന് ലേബർ കൗൺസിലർമാരുടെ വാട്സാപ് ഗ്രൂപ്പിലാണ് മന്ത്രി കമന്റിട്ടത്.ലേബർ എംപിയായ ഡിയാൻ ആബട്ടിനെതിരെ വംശീയ പരാമർശം നടത്തിയെന്നും ഉപപ്രധാനമന്ത്രി ആഞ്ജല റെയ്നർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ജൂതവംശജനായ വിദഗ്ധനെ ലേബർ യോഗത്തിലേക്കു വിളിക്കണോ എന്നു ഗ്രൂപ്പിൽ ചർച്ച നടന്നപ്പോൾ ക്ഷണിക്കേണ്ടെന്നും അദ്ദേഹം ഇസ്രയേൽ ചാര ഏജൻസിയായ മൊസാദിലെ അംഗമാണോയെന്ന സംശയവും ഗ്വിൻ പറഞ്ഞിരുന്നു