കപ്പല്‍ അപകടത്തില്‍ അടിയന്തിര ഇടപെടല്‍: ഇന്ത്യയോട് നന്ദി പറഞ്ഞ് ചൈന

കപ്പല്‍ അപകടത്തില്‍ അടിയന്തിര ഇടപെടല്‍: ഇന്ത്യയോട് നന്ദി പറഞ്ഞ് ചൈന

ബീജിംഗ്: കേരള തീരത്ത് കോഴിക്കോടിന് സമീപത്തായി തീ പിടിച്ച ചരക്കു കപ്പലില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ നാവികസേനയ്ക്ക നന്ദി അറിയിച്ച് ചൈന. തീപിടുത്തമുണ്ടായ സിംഗപ്പൂര്‍ കപ്പലില്‍ 14 ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 22 പേരായിരുന്നു ഉണ്ടായിരുന്നത്.

കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന വിജയകരമായി രക്ഷപ്പെടുത്തിയതിനാണ് ചൈന ഇന്ത്യയോട് നന്ദി അറിയിച്ചത്.
14 ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടുന്ന കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാര്‍ഡിനും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് നന്ദി പറഞ്ഞു.

‘ഇന്ത്യന്‍ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാര്‍ഡിനും അവരുടെ അതിവേഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനുംനന്ദി. യു ജിംഗ് എക്സില്‍ കുറിച്ച വാക്കുകളാണിത്.

ജൂണ്‍ ഒന്‍പതിനാണ് കോഴിക്കോട് ബേപ്പൂര്‍ തീരത്ത് സിംഗപ്പൂര്‍ പതാകയുള്ള കണ്ടെയ്‌നര്‍ കപ്പലായ എംവി വാന്‍ ഹായ് 503 ന് തീപിടിച്ചത്. യു ജിംഗ് പറയുന്നതനുസരിച്ച്, കപ്പലില്‍ 22 ജീവനക്കാര്‍ ഉണ്ടായിരുന്നു, അതില്‍ 14 ചൈനീസ് പൗരന്മാരും ആറ് പേര്‍ തായ്വാനില്‍ നിന്നുള്ളവരുമാണ്.

ഇന്ത്യന്‍ നാവികസേന, ഐഎന്‍എസ് സൂറത്ത് ഉള്‍പ്പെടെയുള്ള കപ്പലുകള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ന്യൂ മംഗലാപുരത്തു നിന്ന് ഐസിജിഎസ് രാജ്ദൂത്, കൊച്ചിയില്‍ നിന്ന് ഐസിജിഎസ് അര്‍ണ്‍വേഷ്, അഗത്തിയില്‍ നിന്ന് ഐസിജിഎസ് സച്ചേത് എന്നിവയുള്‍പ്പെടെ നിരവധി രക്ഷാ ദൗത്യങ്ങള്‍ ആരംഭിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെ 18 ജീവനക്കാരെ രക്ഷപ്പെടുത്തി മംഗളൂരുവില്‍ എത്തിച്ചെങ്കിലും നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെ ഇന്നലെ കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച മുന്നറിയിപ്പും ലഭിച്ചു.

China thanks India for emergency response to ship accident
Share Email
LATEST
More Articles
Top