പലസ്തീൻ ഭീകര സംഘടനാ നേതാവ് അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേൽ

ജറുസലേം: പലസ്തീൻ ഭീകര സംഘടനാ നേതാവിനെ വധിച്ചതായി ഇസ്രയേൽ .മുജാഹിദീൻ പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമായ മുജാഹിദീൻ ബ്രിഗേഡ്‌ തലവൻ അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേൽ സൈന്യം. സംയുക്ത ഓപ്പറേഷനിലാണ് ഷരിയയെ വധിച്ചത്. അസദ് അബു ഷരിയയുടെയും സഹോദരൻ അഹമ്മദ് അബു ഷരിയയുടെയും മരണം സംഘടനയും സ്ഥിരീകരിച്ചു.

2023 ഒക്ടോബർ ഏഴിന് ദക്ഷിണ ഇസ്രയേലിൽ നടന്ന ആക്രമണങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നതായി സൈന്യം അറിയിച്ചു.ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള ഷരിയയുടെ വസതിക്കു നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹമാസിനും മറ്റ് പലസ്തീൻ ഭീകരവാദ ഗ്രൂപ്പുകൾക്കുമൊപ്പം മുജാഹിദീൻ ബ്രിഗേഡ്‌സും ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങളിൽ പങ്കെടുത്തിരുന്നു. ഗാസ-ഇസ്രയേൽ യുദ്ധത്തിലേക്ക് നയിച്ച ഈ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തു.

ഷിരി എന്ന സ്ത്രീയെയും മക്കളായ ഏരിയൽ, ക്‌ഫിർ ബിബാസ് എന്നിവരെയും ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഷാരിയക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചു.

ഇത്തരത്തിൽ നിരവധി ക്രൂരകൃത്യങ്ങളിൽ പെട്ട ഭീകരനെയാണ് വധിച്ചതെന്ന്‌ ഇസ്രയേൽ സേന അവകാശപ്പെട്ടു.

Israel says it has killed Palestinian terrorist group leader

Share Email
LATEST
More Articles
Top