ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്നും 12 മലയാളികള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ വ്യോമ സേനയുടെ സി 17 വിമാനത്തില്‍ ആകെ 165 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.
പാലാ സ്വദേശി ലിറ്റോ ജോസ് ഭാര്യ രേഷ്മ ജോസ്, മകന്‍ ഒരു വയസുകാരന്‍ ജോഷ്വാ ഇമ്മാനുവേല്‍ ജോസ് എന്നിവരടങ്ങുന്ന കുടുംബവും ഇതില്‍ ഉള്‍പ്പെടുന്നു.പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനായാണ് രേഷ്മയുംകുടുംബവും കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ എത്തിയത്.
സജിത് കുമാര്‍(കണ്ണൂര്‍), അതുല്‍ കൃഷ്ണൻ (തൃശൂര്‍), ഷണ്‍മുഖരാജന്‍ ( ഇടുക്കി ) ഭാര്യ ശരണ്യ , കെ.പി ഉമേഷ് (മലപ്പുറം), വി.ബി മായമോള്‍ (മൂലമറ്റം), ഗായത്രീ ദേവി സലില (തിരുവല്ല), വിഷ്ണു പ്രസാദ് (കോഴിക്കോട്), ജോബിന്‍ ജോസ് (കോട്ടയം) എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ഇന്ന് രാവിലെ 9.15 ന് പാലം എയര്‍ പോര്‍ട്ടില്‍ എത്തിയവരെ കേന്ദ്ര പാര്‍ലിമെന്ററി കാര്യ സഹമന്ത്രി എല്‍.മുരുകന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ഇ.പി ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
12 Malayalis arrive in Salhi from Israel