നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന നിലമ്പൂരിൽ, 15കാരൻ കാട്ടുപന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന് സംഘർഷം കനക്കുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. സുരേഷ് – ശോഭ ദമ്പതികളുടെ മകന്‍ ജിത്തു എന്നു വിളിക്കുന്ന അനന്തുവാണ് മരിച്ചത്. മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിത്തു. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകർ പ്രതിഷേധിച്ചു. സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു.അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ ജ്യോതികുമാര്‍ ചാമക്കാല, രാജു പി. നായര്‍ എന്നീ നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം നേതാവ് എ. വിജയരാഘവന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു.
എന്നാല്‍, സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ് വിദ്യാര്‍ഥിക്കടക്കം ഷോക്കേറ്റതെന്നും സംഭവത്തില്‍ വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ലെന്നും
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അപകടം നടന്നത് ഖേദകരമാണെന്നും എന്നാല്‍, സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിലര്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15-year-old electrocuted by wild boar trap in Nilambur