ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത് 224 പേര്‍; കൊല്ലപ്പെട്ടവരില്‍ സേനാ തലവന്‍മാരും

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത് 224 പേര്‍; കൊല്ലപ്പെട്ടവരില്‍ സേനാ തലവന്‍മാരും

ടെഹ്റാന്‍: മധ്യസ്ഥശ്രമങ്ങള്‍ വിജയകരമാകാത്തതിനു പിന്നാലെ ഇസ്രയേല്‍- ഇറാന്‍ പോരാട്ടം രൂക്ഷമായി തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ ആക്രമണത്തില്‍ ഇതുവരെ 224 ഇറാനികളുടെ ജീവന്‍ നഷ്ടമായതായി ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും ഉള്‍പ്പെടുന്നു. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഇന്നലെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) പറഞ്ഞു.

ഇതിനിടെ ഇസ്രയേലിസെ വിവിധ മേഖലകളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ച് യുക്രൈന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ആകെ മരണം 13 ആയി. ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രയേല്‍ പൊലീസ് അറിയിച്ചു.

ഇസ്രയേലി നഗരങ്ങളായ ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവിവിടങ്ങളാണ് ഇറാന്‍ പ്രധാനമായും ആക്രമണത്തിനായി തെരഞ്ഞെടുക്കുന്ന മേകളകള്‍. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഹൈഫയില്‍ വന്‍ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

224 killed in Israeli attack in Iran; Military chiefs among those killed

Share Email
LATEST
More Articles
Top