ഫ്ലോറിഡ തീരത്ത് നിന്ന് നിരവധി മൈലുകൾ അകലെയുള്ള അറ്റ്ലാന്റിക് സമുദ്രത്തിൽ രാത്രി തകർന്നു വീണ സ്വകാര്യ വിമാനത്തിലെ 3 പേരേയും രക്ഷിച്ചു. ഒരു സിംഗിൾ എഞ്ചിൻ സെസ്ന സ്കൈഹോക്ക് വിമാനമാണ് അറ്റ്ലാൻ്റിക്കിൽ തകർന്നു വീണത്. പൈലറ്റ് ഉൾപ്പെടെ 3 പേർ മാത്രമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളു. ആരുടേയും നില ഗുരുതരമല്ല.
രക്ഷപ്പെട്ടുത്തിയ മൂന്ന് പേരെയും ഉടൻ തന്നെ പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ കൂടുതൽ വൈദ്യചികിത്സയ്ക്കായി കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഫോർട്ട് പിയേഴ്‌സിലേക്ക് കൊണ്ടുപോയി.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പ്രവർത്തന ഘടകമായ എയർ ആൻഡ് മറൈൻ ഓപ്പറേഷൻസിലെ ഉദ്യോഗസ്ഥർക്കാണ് വിമാനം അപകടത്തിൽപ്പെട്ട വിവരം ആദ്യം ലഭിച്ചത്. അവരും കോസ്റ്റ് ഗാർഡും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
3 plane crash survivors plucked from Atlantic Ocean