തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണയുടെ കടയിൽ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് ഉറപ്പിച്ചു പൊലീസ്. കേസിൽ വനിതാ ജീവനക്കാരുടെ വാദം പൊളിയുകയാണ്. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തൽ.
അതിനാൽ കടയിലെ ആഭരണങ്ങൾ വിട്ടു കിട്ടിയ പണം ഇവർ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണന്റെയും പരാതി ശരിയെന്ന് നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. എങ്കിലും അറസ്റ്റ് പോലുള്ള തുടർ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. അതിനിടെ ജീവനക്കാർ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നുണ്ട്. മൊഴി നൽകാൻ മ്യൂസിയം പൊലീസ് മുന്നിൽ ഇവർ എത്തിയില്ല.
ദിയ കൃഷ്ണൻറെ ഫഌറ്റിൽ നിന്ന് ജീവനക്കാർ കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെയും മുനയൊടിയുകയാണ്.
അഹാന നടത്തിയ ചോദ്യം ചെയ്യലിലെ കുറ്റസമ്മതം പോലതന്നെ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ദിയ കൃഷ്ണൻറെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്ക് തിരിച്ചടിയാവുകയാണ്. 2024 ജനുവരി മുതൽ കഴിഞ്ഞമാസം വരെയുള്ള അക്കൗണ്ട് വിവരങ്ങൾ പ്രാഥമികമയി പരിശോധിച്ചപ്പോൾ ഇവരുടെ അക്കൗണ്ടിലേക്ക് സാധാരണയിലധികം പണമെത്തിയെന്ന് ഉറപ്പിച്ചു. മൂന്ന് ജീവനക്കാർ പരസ്പരവും പണം കൈമാറിയിട്ടുണ്ട്. അത് കടയിൽ നിന്ന് തട്ടിയെടുത്ത പണമാണോയെന്നാണ് ഇനി അറിയേണ്ടത്. അത് ഉറപ്പിക്കാനുള്ള വിശദപരിശോധന പൊലീസ് തുടരുകയാണ്.
അതേസമയം തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ മുൻകൂർ ജാമ്യത്തിനായി നടൻ കൃഷ്ണകുമാറും ദിയകൃഷ്ണയും കോടതിയെ സമീപിച്ചു. സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ചാൽ പിന്നെ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ കേസ് നിലനിന്നേക്കില്ല.
Rs 63 lakhs had been deposited in the accounts
of the employees of Diya Krishna's shop in a year