തഗ് ലൈഫിന്റെ പ്രദർശന അനുമതിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ

തഗ് ലൈഫിന്റെ പ്രദർശന അനുമതിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ

ബംഗളൂരു: ബംഗളൂരു: കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തിൽ കമൽഹാസൻ മാപ്പ് പറയാൻ വിസമ്മതിച്ചതോടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രം തഗ് ലൈഫ് തൽക്കാലം കർണാടകയിൽ റിലീസ് ചെയ്യില്ല. ഹൈക്കോടതിയിൽ നടൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്. കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന കമൽഹാസന്റെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇതോടെ, കർണാടകയിൽ ചിത്രത്തിന് വിലക്ക് വരുമെന്ന നില വന്നു. ചിത്രം റിലീസ് ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് കമൽഹാസൻ കോടതിയെ സമീപിച്ചത്.

മുതിർന്ന അഭിഭാഷകൻ ധ്യാൻ ചിന്നപ്പയാണ് കമൽഹാസന് വേണ്ടി ഹാജരായത്. കന്നഡയോട് നടന് അത്യധികം ആദരവുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു. എന്നാൽ കോടതി ആവശ്യപ്പെട്ടത് പോലെ മാപ്പ് പറയാൻ തയ്യാറായില്ല. കർണാടകയിലെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാൻ സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയും പിൻവലിച്ചു. ‘ ഇപ്പോൾ സുരക്ഷ ആവശ്യമില്ല….ചിത്രം കർണാടകയിൽ റിലീസ് ചെയ്യുന്നില്ല..ഞങ്ങൾ ഫിലിം ചേംബറുമായി ചർച്ച നടത്താം’, അഡ്വ.ധ്യാൻ ചിന്നപ്പയുടെ വാക്കുകൾ കോടതിയെ ചൊടിപ്പിച്ചു. ‘ നിങ്ങളുടെ ഈഗോയാണ് സംസാരിക്കുന്നതെന്ന് കോടതി പറഞ്ഞു. കേസ് ഇനി ജൂൺ 10 ന് കേൾക്കും.

സിനിമ നിരോധിച്ച കർണാടക ഫിലിം ചേംബർ നടപടി നിയമ വിരുദ്ധമാണന്നാരോപിച്ചാണ് സിനിമയുടെ സഹനിർമ്മാതാക്കളായ കമൽഹാസന്റെ നിർമ്മാണക്കമ്പനി രാജ്കമൽ പ്രൊഡക്ഷൻസ് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ കന്നട ഭാഷയുടെ ഉത്ഭവം തമിഴിൽ നിന്നാണെന്ന് നടൻ പറഞ്ഞതോടെ കർണാടകയിൽ ഇത് വിവാദമാവുകയായിരുന്നു.

കർണാടക സംസ്ഥാന സർക്കാരിനോടും, പൊലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ കമൽ ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിന് മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പൊലീസ് ഡയറക്ടർ ജനറലിനും സിറ്റി പൊലീസ് കമ്മിഷനറോടും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദ പരാമർശത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് (കെ.എഫ്.സി.സി) കർണാടകയിൽ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിനുള്ളിൽ കമൽ ഹാസൻ പരസ്യമായി മാപ്പ് പറയണമെന്നും കെ.എഫ്.സി.സി അന്ത്യശാസനം നൽകിയിരുന്നു.

എന്നാൽ കെ.എഫ്.സി.സിയുടെ ആവശ്യം കമൽ ഹാസൻ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുമെന്നും നിലവിൽ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്. ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കിൽ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതിൽ ഇടപെടരുത്.’ എന്നാണ് കമൽ ഹാസന്റെ പ്രതികരണം.

Actor Kamal Haasan approaches Karnataka High Court for permission to screen Thug Life


Share Email
LATEST
More Articles
Top