അഹമ്മദാബാദ് വിമാനാപകടം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാനാപകടം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ 11.10 ന് രൂപാണിയുടെ ഡിഎന്‍എ പരിശോധന നടത്തി.വിജയ് രൂപാണി മകളെ കാണാന്‍ ബ്രിട്ടീഷ് തലസ്ഥാനത്തേക്ക് പോവുകയായിരുന്നു.
ഇതിനിടെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 242 യാത്രക്കാരില്‍ 32 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

ഇതില്‍ 14 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറി. ഇതുവരെ തിരിച്ചറിഞ്ഞത് ഗുജറാത്ത്, രരാജസ്ഥാന്‍ സ്വദേശീകളുടേതാണെന്നു അഡീഷണല്‍ സിവില്‍ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

മൃതദേഹങ്ങളില്‍ ഏറെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞതോ മറ്റുവിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചതോ ആയതിനാല്‍, ദുരന്തത്തിന് ഇരയായവരെ കണ്ടെത്താനായി അധികൃതര്‍ ഡിഎന്‍എ പരിശോധനകള്‍ നടത്തിവരികയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഏകോപിപ്പിക്കുന്നതിനായി 230 ടീമുകള്‍ രൂപീകരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171, ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബി.ജെ മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടര്‍മാരുടെ ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഇതുവരെ 270 പേര്‍ മരിച്ചു.

Ahmedabad plane crash
Share Email
LATEST
More Articles
Top