ന്യൂഡൽഹി: ദുബായ് മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ ഇന്ത്യ വിമാന സർവീസുകളും താളം തെറ്റി. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.
ചിലർ രാജ്യത്ത് യാത്രയ്ക്കിടെ കുടുങ്ങിയപ്പോൾ മറ്റുചിലർക്ക് വിദേശത്ത് വച്ച് യാത്രാ പദ്ധതികൾ മാറ്റിവച്ച് ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യേണ്ടി വന്നു. ഓരോ വർഷവും 10 ദശലക്ഷത്തിലേറെ യാത്രക്കാരെ വഹിക്കുന്ന യുഎഇഇന്ത്യ വ്യോമപാത ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര ഇടനാഴികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 2023ൽ മാത്രം രണ്ട് രാജ്യങ്ങൾക്കിടയിൽ 19 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്.
ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് എയർ ഇന്ത്യ യാത്രക്കാരാണ്. തിങ്കളാഴ്ച എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ് ദുബായിൽ നിന്ന് ലഖ്‌നൗ, മംഗളൂരു, കൊച്ചി എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.
എയർ ഇന്ത്യയുടെ 7 വിദേശ വിമാന സർവീസുകൾ ജൂൺ 17 ചൊവ്വാഴ്ച റദ്ദാക്കി. അഹമ്മദാബാദിൽ ജൂൺ 12 ന് അപകടത്തിൽപ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ട വിമാന സർവീസുകളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ എഐ 159 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസ് ആണ് സാങ്കേതിക കാരണങ്ങളാൽ ഇന്ന് റദ്ദാക്കിയത്.
ഡൽഹി – ദുബായ് (എ ഐ 915), ഡൽഹി -വിയന്ന (എ ഐ 153) ഡൽഹി -പാരീസ് (എ ഐ 143 ) ബംഗളുരു – ലണ്ടൻ (എ ഐ 133 ), ലണ്ടൻ – അമൃതസർ (എ ഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റുള്ള സർവീസുകൾ.
കഴിഞ്ഞ ദിവസം രാവിലെ ഹോങ് കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 7878 ഡ്രീംലൈനർ സർവീസ് നടത്തുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു.
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാർ കണ്ടെത്തിയതോടെ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് ഹോങ് കോങ്ങിൽത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തകരാർ കാരണമല്ല, മറിച്ച് പ്രത്യേക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയർ സ്‌പേസിലെ തിരക്കും കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം.
Technical reasons: Air India cancels six flights on Tuesday, all of them belonging to the crashed Dreamliner class