ബാംഗളൂര്‍ ഐപിഎല്‍ രാജാക്കന്‍മാര്‍

ബാംഗളൂര്‍ ഐപിഎല്‍ രാജാക്കന്‍മാര്‍

അഹമ്മദാബാദ്:  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന്  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം. കലാശപ്പോരാട്ടത്തില്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനെ ആറു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ബാഗളൂര്‍ കിരീട നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ബാംഗളൂരിനു വേണ്ടി വിരാട് കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. 35 പന്തില്‍ നിന്ന് 43 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്.


ഫില്‍ സാള്‍ട്ട് (16), മയങ്ക് അഗര്‍വാള്‍ (24), ക്യാപ്റ്റന്‍ രജത് പടിദാര്‍ (26), ലിവിങ്സ്റ്റ (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രണ്ടാം ഓവറിലെ കൈല്‍ ജാമീസന്റെ പന്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് സാല്‍ട്ടിനെ ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍ 56 ല്‍ നില്‍ക്കെ സിക്സടിക്കാന്‍ ശ്രമിച്ച മയങ്ക് അഗര്‍വാളിനെ ചെഹല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലെത്തിച്ചു. പവര്‍പ്ലേയില്‍ 55 റണ്‍സാണ് ആര്‍സിബി നേടിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച പടീദാറും ജാമീസനു മുന്നില്‍ വീണു.
 

പഞ്ചാബിനു വേണ്ടി ഷഷാങ്ക് സിംഗ് 30 പന്തില്‍ നിന്നും പുറത്താകാതെ 61 റണ്‍സ് നേടി. കൃത്യമായ ഇടവേളകളില്‍ പഞ്ചാബിന്റെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞതോടെയാണ് ബാംഗളൂരിന് വിജയനേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത്. പഞ്ചാബിനു വേണ്ടി ജോഷ് ഇംഗ്ലിഷ്(39), പ്രാബ ഷിംമ്രാന്‍( 26) എന്നിവരാണഅ കൂടുതല്‍ റണ്‍സ് നേടിയത്. കുര്‍ണല്‍ പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പഞ്ചാബിന്റെ രണ്ടു വിക്കറ്റുവീതം വീഴ്ത്തി

Share Email
LATEST
Top