ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവർക്കു ദയാമരണം: ബില്ലിനു അംഗീകാരം നൽകി ബ്രിട്ടിഷ് ജനസഭ

ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവർക്കു ദയാമരണം: ബില്ലിനു അംഗീകാരം നൽകി ബ്രിട്ടിഷ് ജനസഭ

ലണ്ടൻ: ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവർക്കു ദയാമരണത്തിനു നിയമസാധുത നൽകുന്ന ബില്ലിനു ബ്രിട്ടിഷ് ജനസഭ അംഗീകാരം നൽകി. 291ന് എതിരെ 314 വോട്ടിനാണു ബിൽ പാസായത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 വയസ്സ് പൂർത്തിയായ രോഗികൾക്കു വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ടെർമിനലി ഇൽ അഡൽറ്റ്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ ഇനി പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ പരിഗണിക്കും. അവിടെ നടപടിക്രമങ്ങൾ മാസങ്ങൾ നീളാമെങ്കിലും ബിൽ തള്ളാൻ സാധ്യതയില്ല.

ലേബർ പാർട്ടി പ്രതിനിധി കിം ലെഡ്ബീറ്റ കൊണ്ടുവന്ന ബില്ലിന്മേൽ അംഗങ്ങൾക്കു മനഃസാക്ഷിവോട്ടിനു പാർട്ടികൾ അനുമതി നൽകിയിരുന്നു. പ്രധാനമന്ത്രി കിയ സ്റ്റാമർ ബില്ലിനെ അനുകൂലിച്ചു. ദയാമരണത്തിനു കോടതിയുടെ അനുമതി വേണമെന്നാണു ബില്ലിൽ നിർദേശിച്ചിരുന്നതെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ, സാമൂഹികപ്രവർത്തകൻ, നിയമജ്ഞൻ എന്നിവരടങ്ങിയ സമിതിയുടെ അനുമതി മതിയെന്നു ജനസഭ ഭേദഗതി വരുത്തി. ദയാമരണത്തിനായി 2015ൽ സമാന ബിൽ കൊണ്ടുവന്നപ്പോൾ ആദ്യഘട്ട അംഗീകാരംപോലും നേടാതെ തള്ളിപ്പോയിരുന്നു. 

ആരോഗ്യപ്രവർത്തകർ രോഗിയുടെ ശരീരത്തിലേക്കു നേരിട്ടു മരുന്നു നൽകി മരണത്തിനു സഹായിക്കുന്ന ദയാവധത്തിൽനിന്നു (യൂത്തനേസിയ) വ്യത്യസ്തമാണ് ദയാമരണം (അസിസ്റ്റഡ് ഡയിങ്). മരിക്കാൻ ഡോക്ടർ കുറിച്ചുനൽകുന്ന മരുന്നു രോഗി സ്വബോധത്തോടെ കഴിക്കുന്നതാണിത്. സ്വിറ്റ്സർലൻഡ്, ബൽജിയം, സ്പെയിൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയിടങ്ങളിലും യുഎസിലെ 10 സംസ്ഥാനങ്ങളിലും ദയാമരണം  നിയമപരമാണ്.

British House of Commons approves bill allowing assisted dying for those who are certain to die within 6 months due to a serious illness

Share Email
Top