സ്‌കൂൾ സമയമാറ്റം വിദ്യാർത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ; തിരുത്താൻ സർക്കാർ തയ്യാർ

സ്‌കൂൾ സമയമാറ്റം വിദ്യാർത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ; തിരുത്താൻ സർക്കാർ തയ്യാർ

തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.

അടുത്ത ആഴ്ച്ച മുതൽ സ്‌കൂൾ പ്രവൃത്തി സമയത്തിൽ അരമണിക്കൂർ കൂടുതൽ എടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

സ്‌കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്തെത്തിയിരുന്നു. സ്‌കൂൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം കോഫി ടേബിൾ പുസ്തകത്തിന്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. മുഖ്യമന്ത്രി പിണറായിയും ചടങ്ങിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയിരിക്കുന്ന വേദിയിൽ സ്‌കൂൾ സമയമാറ്റത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ വിമർശനം ഉന്നയിച്ചത് ശ്രദ്ധേയമായി. സ്‌കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനവും സമസ്ത മുഖ്യമന്ത്രിക്ക് നൽകി.

സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ സ്‌കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാം. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ കഴിയും. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പരാതി വന്നാൽ തിരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതായാണ് സൂചന. ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ഉടൻ തിരുത്തൽ വരും. സമയമാറ്റത്തിലെ ഉത്തരവ് ഇറങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഉടൻ തിരുത്തൽ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. അല്ലാത്ത പക്ഷം പുതിയ സമയക്രമം സ്‌കൂളുകൾക്ക് പിന്തുടരേണ്ടി വരും.

Samastha President says that the change 
in school timings will affect students' religious studies

Share Email
Top