ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സി.പി.എം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സി.പി.എം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ലെന്നും215 സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ് കൊന്നൊടുക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കുന്നതായിരുന്നു പണിയെന്ന് നേരത്തെ പറഞ്ഞത് മുന്‍ കെപിസിസി പ്രസിഡന്റാണെന്നും പിണറായി പറഞ്ഞു.

അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളെ പരാജയപ്പെടുത്തിയാണ് സിപിഎം മുന്നോട്ടുപോകുന്നതെന്നും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ നീക്കം ആരും മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്ഭവനെ ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്നും ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി രാജ്ഭവനെ മാറ്റാന്‍ പാടില്ലെന്നും അത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു പിണറായി ആരോപിച്ചു.

ഭരണഘടന അംഗീകരിക്കുന്ന ഒന്നല്ല ഭാരതാംബയുടെ കൊടി ഉയര്‍ത്തി നില്‍ക്കുന്ന ചിത്രീകരണം. ആര്‍എസ്എസ് അതിനെ ബഹുമാനിച്ചോട്ടെ എന്നാല്‍ എല്ലാവരും ബഹുമാനിക്കണം എന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച ചിത്രങ്ങള്‍ മാത്രമേ രാജ്ഭവനില്‍ വെക്കാന്‍ പാടുള്ളു.സര്‍ക്കാര്‍ നിലപാടാണ് കൃഷി മന്ത്രി ഗവര്‍ണറെ അറിയിച്ചത്. ഔദ്യോഗിക പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ വെക്കാന്‍ പാടില്ല. ഗവര്‍ണര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഔദ്യോഗിക പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ വെക്കാന്‍ പാടില്ല എന്ന് ഗവര്‍ണര്‍ക്ക് തന്നെ ബോധ്യപ്പെട്ടു എന്നും രാജ് ഭവനില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ കാണുന്നത് ഇന്ത്യയുടെ ഭൂപടം അല്ലെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയ്ക്ക് പകരം ആര്‍.എസ്.എസ് ഉയര്‍ത്തിപിടിച്ചത് മനുസ്മൃതിയാണ്. 1949-ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയോടും ദേശീയ പതാകയോടും ആര്‍എസ്എസിന് വിയോജിപ്പാണെന്നും ആര്‍.എസ്.എസ് ആഭ്യന്തര ശത്രുക്കളായി കാണുന്നത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ആണെന്നും അദ്ദേഹം പറഞ്ഞു.

CPM never had any tie-ups with RSS: Says Pinarayi Vijayan

Share Email
LATEST
Top